തൊടുപുഴ: ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി കടന്നുപോയ സഹോദരിമാരുടെ മക്കളായ മൂവർക്കുമൊപ്പം അമർനാഥി(ഹരിക്കുട്ടൻ-20)ന്റെ വേർപാടും താങ്ങാനാവാതെ പുറപ്പുഴയെന്ന ഗ്രാമം.
കഴിഞ്ഞദിവസം പുലർച്ചെ മൂവാറ്റുപുഴ തൃക്കളത്തൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുറപ്പുഴ കുന്നേല്‍ ബാബുവിന്റേയും രജനിയുടേയും മക്കളായ വിഷ്ണു (25), അരുണ്‍ (22), പുറപ്പുഴ മൂക്കിലക്കാട്ട് രാജേന്ദ്രന്റെ മകൻ ആദിത്യൻ എന്നിവർക്കൊപ്പം പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു അമർനാഥ്. ആദിത്യന്റെ സഹോദരൻ കൂടിയായ അമർനാഥിന്റെ മരണം കൂടിയായപ്പോൾ ഇന്നലെയും പുറപ്പുഴ ശോകമൂകമായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വൈകിട്ട് 5 മണിയോടെയാണ് വീട്ടിലെത്തിച്ചത്. ഇതോടെ രക്തബന്ധങ്ങളുടെ വേർപാടിൽ കരഞ്ഞു കലങ്ങിയ രണ്ട് കുടുംബങ്ങളുടെ വേദന ഇരട്ടിയാക്കിയ വിധിയെ പഴിക്കുകയായിരുന്നു പുറപ്പുഴയെന്ന ഗ്രാമം.
നൂറുകണക്കിന് ആളുകൾ വേദനജനകമായ വേർപാടറിഞ്ഞ് മൂക്കിലക്കാട്ടിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, മറ്റ് ജനപ്രതിനിധികളും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.