നിപ വൈറസ് രോഗം ബാധിച്ചു മരിച്ച കുട്ടിയുമായി 251 പേരാണ്സ മ്പർക്കത്തിലുള്ളതെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇവരിൽ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആണ്. മറ്റ് 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. എട്ടു പേരുടെ സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
151 ആരോഗ്യപ്രവർത്തകർ ഇവരിൽ ഉണ്ട്. ഹൈറിസ്‌ക് പട്ടികയില്‍ 54 പേരാണ് ഉള്ളത്. ഇതില്‍ 30പേരും ആരോഗ്യപ്രവര്‍ത്തകരാണെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് രാത്രി മുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. എട്ടുപേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.
അതിന് ശേഷം തുടര്‍നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ENGLISH SUMMARY:11 have Nipah symptoms, 8 have symptoms today: Minister Veena George
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.