പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 12 പെൺകുട്ടികളെ വിവാഹം കഴിച്ച് നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയനാക്കിയ 32 കാരൻ അറസ്റ്റില്‍.അനാക്കലി ഗ്രാമവാസിയായ മുഹമ്മദ് ഷംഷാദ് ഏലിയാസ് മനോഹറാണ് അറസ്റ്റിലായത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് സംഭവം.
2015‑ലായിരുന്നു മനോഹറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ഒടുവിൽ ഏഴ് വർഷത്തിന് ശേഷം ബിഹാറിലെ തന്നെ കോയ്ദാംഗി മേഖലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. വിവാഹം കഴിച്ച 12 പേരിൽ എട്ട് പേരും പ്രായപൂർത്തിയാകാത്തവരാണെന്നും പെൺകുട്ടികളെല്ലാം മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നുെം പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇവരെ കിഷൻഗഞ്ചിലെ റെഡ് ലൈറ്റ് ഏരിയയിൽ കൊണ്ടുപോയാണ് വേശ്യാവൃത്തി ചെയ്യിപ്പിച്ചിരുന്നത്. ഇതിൽ പലരെയും ബംഗാളിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തതായി പ്രതി വെളിപ്പെടുത്തി.
ബിജ്വാർ സ്വദേശി മുഹമ്മദ് ഹസീബാണ് മനോഹറിനെതിരെ പരാതി നല്‍കിയത്. തന്റെ പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിക്കാനെന്ന വ്യാജേന മനോഹര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ ആരോപിച്ചു. നിലവിൽ പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
English Summary: 32-year-old arrested for marrying 12 girls, including minors
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.