28 March 2024, Thursday

Related news

October 11, 2023
July 26, 2023
July 17, 2023
April 11, 2023
December 21, 2022
September 29, 2022
August 13, 2021

കേരളത്തിന് പുറത്തെ 35 അനധികൃത നഴ്സിങ് കോളജുകള്‍: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു

Janayugom Webdesk
ഗ്വാളിയോർ
September 29, 2022 4:41 pm

മധ്യപ്രദേശിലെ അനധികൃത നഴ്സിങ് കോളജുകള്‍ക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 35 സ്വകാര്യ നഴ്സിങ് കോളജുകള്‍ക്കെതിരെയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ജസ്റ്റിസുമാരായ രോഹിത് ആര്യ, എംആർ ഫഡ്‌കെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അംഗീകാരം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്.
അംഗീകാരമില്ലാത്തതും എന്നാൽ 2019–20 അധ്യയന വര്‍ഷത്തില്‍ നിയമവിരുദ്ധമായി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന 35 സ്വകാര്യ നഴ്സിംഗ് കോളേജുകളുടെ പ്രവർത്തനത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടതായി എംപി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ എംപിഎസ് രഘുവംശി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അംഗീകാരം ലഭിക്കുന്നതിന് സഹായം തേടി കഴിഞ്ഞ വർഷം ഈ കോളേജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, രഘുവംശി കൂട്ടിച്ചേർത്തു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ജിതിൻ ശുക്ല, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സെക്രട്ടറി കേണൽ സരബ്ജിത് സിംഗ് കൗർ, സിബിഐ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദീപക് പുരോഹിത് എന്നിവർ ഹാജരായി.
“അംഗീകാരം ഇല്ലാതിരുന്നിട്ടും ഈ 35 കോളേജുകളും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി. ഈ ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. കൂടാതെ കോളേജുകളുടെ പ്രവർത്തനത്തിലെ നിരവധി ക്രമക്കേടുകൾ ഹിയറിംഗിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു,” അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.
കേസിന്റെ അടുത്ത വാദം ജനുവരിയിൽ നടക്കുമെന്നും രഘുവംശി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: 35 ille­gal nurs­ing col­leges out­side Ker­ala: CBI orders probe

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.