സിഗരറ്റ് വാങ്ങിയ 35 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വാണിയക്കാട് കണ്ടൻതറ വീട്ടിൽ മനു (35) ആണ് ഇന്നു പുലർച്ചെ കളമശേരി മെഡിക്കൽ കോളജിൽവച്ച് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് മനുവിനെ വാണിയക്കാട് ബീവറേജസിനു സമീപം കട നടത്തുന്ന സജ്ജൻ, ഇയാളുടെ അനുജൻ സാജു, കൂട്ടുകാരൻ എന്നിവർ ചേർന്ന് മർദിച്ചത്. സജ്ജന്റെ കടയിൽനിന്നു സിഗരറ്റ് വാങ്ങിയ ഇനത്തിൽ 35 രൂപ മനു നൽകാനുണ്ടായിരുന്നു.
ഇതു പിന്നീട് നൽകാമെന്നു പറഞ്ഞതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അവിടെ എത്തിയ സാജുവും കൂട്ടുകാരനും ചേർന്ന് മനുവിനെ മർദിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീടു വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു.
തലയ്ക്ക് ഉൾപ്പെടെ പരിക്കുകളും ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിയായ സാജുവിനെയും കൂട്ടുകാരനെയും പൊലീസ് നേരത്തേ തന്നെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന സജ്ജനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
english summary;35 rupees for verbal argument; young man dies after being beaten
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.