25 April 2024, Thursday

Related news

January 3, 2024
December 14, 2023
September 17, 2023
August 31, 2023
June 19, 2023
March 30, 2023
February 24, 2023
January 30, 2023
December 29, 2022
December 2, 2022

ഒമിക്രോണ്‍ ഭീതിയകന്ന് ദക്ഷിണാഫ്രിക്ക

Janayugom Webdesk
ജോഹന്നാസ്ബർഗ്
December 31, 2021 9:44 pm

ആഗോളതലത്തില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുകൊണ്ടിരിക്കെ ഒമിക്രോണ്‍ ഭീതിയകന്നതായി ദക്ഷിണാഫ്രിക്ക.നവംബര്‍ മാസത്തില്‍ ആദ്യമായി ഒമിക്രോണ്‍ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. എന്നാല്‍ നാലാം തരംഗത്തിന്റെ ഭീതിയകന്നുവെന്നും കോവിഡ് കേസുകളില്‍ 40 ശതമാനം കുറവ് വന്നതായും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു.ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡിന്റെ ഒമിക്രോൺ വകഭേദം കോവിഡ് സുനാമിക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ അറിയിപ്പ്. ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പ്രകാരം കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം എല്ലാ പ്രവിശ്യകളിലും കുറയുകയാണ്. ഡിസംബർ 25ന് അവസാനിച്ച ആഴ്ചയിൽ ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 89,781 ആയിരുന്നു. ഒരാഴ്ച മുമ്പ് രോഗികളുടെ എണ്ണം 127,753 ആയിരുന്നു.കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നതും മാസ്ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയെങ്കിലും രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.നൂറിലധികം രാജ്യങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതായാണ് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് രോഗമുക്തരായവര്‍ക്കും ഒമിക്രോണ്‍ വരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
eng­lish summary;40 per cent drop in covid cas­es in South Africa
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.