ഉത്തർപ്രദേശിലെ മൗവില്‍ രോഗശാന്തിക്കായി സമൂഹപ്രാര്‍ത്ഥന നടത്തി മതംമാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് അമ്പതോളം ക്രിസ്തുമത വിശ്വാസികളെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. മൗവിലെ സഹദാത്പുര കോളനിയിലാണ് സംഭവം. സമീപവാസികള്‍ നല്‍കിയ സൂചനയനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടവരെ പിടികൂടിയത്.
രോഗശാന്തി ശുശ്രൂഷയിലൂടെ ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്. സമൂഹപ്രാര്‍ത്ഥന സംഘടിപ്പിച്ച പാസ്റ്റര്‍ അബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം ഇതേ പ്രദേശത്ത് സമൂഹപ്രാര്‍ത്ഥന നടത്താറുണ്ട്.
നിയമവിരുദ്ധ മതംമാറ്റം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അയല്‍വാസികള്‍ തങ്ങളെ സമീപിച്ചന്നൊണ് പൊലീസ് പറയുന്നത്. ഹിന്ദു ജാഗ്രന്‍ മഞ്ചിന്റെ ജില്ലാ മേധാവി ഭാനു പ്രതാപ് സിങ് ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
English Summary: 50 detained on allegations of religious conversion
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.