പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും പിടിയിൽ. ചെന്നിത്തലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇരുവരെയും മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടിൽ സിനിമ കാണുമ്പോഴാണ് രണ്ടാനച്ഛൻ പീഡിപ്പിച്ചത്. 2024 സെപ്തംബറിലാണ് സംഭവം. വിവരം അമ്മയോട് കുട്ടി പറഞ്ഞെങ്കിലും ഇടപെട്ടില്ല. മാനസികമായി തളർത്തുന്ന പെരുമാറ്റം പ്രതി തുടർന്നതോടെ കുട്ടി നേരിട്ട് മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി പീഡന വിവരം പറഞ്ഞ് പരാതി നൽകുകയായിരുന്നു. മാന്നാർ എസ്എച്ച്ഒ ഡി രജീഷ് കുമാറിന്റെ നിർദേശ പ്രകാരം എസ് ഐ ഗിരീഷ്‌കുമാർ, പ്രൊബേഷൻ എസ് ഐ ജോബിൻ, വനിതാ എഎസ്ഐമാരായ സ്വർണരേഖ, രജിത, സിനിയർ സിപിഒ സുധീഷ്, സിപിഒ ഹരിപ്രസാദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.