സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് നീലേശ്വരം അങ്ങാടിയിൽ അറവു മാലിന്യം കയറ്റിയ വാഹനം കേടായതിനാൽ ഉപേക്ഷിച്ച നിലയിൽ. മാലിന്യം ചീഞ്ഞു നാറിയുള്ള ദുർഗന്ധം സഹിക്കാനാവാതെ അങ്ങാടിയിലെ വ്യാപാരികളും അടുത്തുള്ള വീട്ടുകാരും വലഞ്ഞു. കെഎൽ 13 എഫ് 6440 നമ്പർ പിക്കപ്പ് വാനാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ മാലിന്യവുമായി ഇവിടെ കിടക്കുന്നത്.
ദിവസങ്ങൾ പഴക്കമുള്ള മാലിന്യമാണ് വാഹനത്തിലുള്ളത്. മുക്കം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർ എം കെ യാസർ എന്നിവർ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചു. മുക്കം പൊലീസും സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോൾ അയാൾ രണ്ടു വർഷം മുൻപ് വിൽപ്പന നടത്തിയതാണെന്നു പറയുന്നു. ഇതേ വാഹനം കാരശ്ശേരി കറുത്ത പറമ്പിലും ഇതുപോലെ കുടുങ്ങിക്കിടന്നിരുന്നതായും പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് പറഞ്ഞുവിടുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.