മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഒരു ഗ്രാമം. മധ്യപ്രദേശിലെ ഇൻഡോര്‍ ജില്ലയിലാണ് സംഭവം. മുസ്ലീം വ്യാരികള്‍ക്ക് പ്രവേശനമില്ലെന്ന് കാണിച്ച് ശനിയാഴ്ചയാണ് പോസ്റ്റര്‍ പതിച്ചത്.
പ്രദേശവാസികളുടെ ഒപ്പോടു കൂടിയായിരുന്നു പോസ്റ്റര്‍ പതിച്ചിരുന്നത്. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റര്‍ നശിപ്പിക്കുകയും ചെയ്തു. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി അറിയിച്ചു.
മുസ്ലീം വ്യാപാരികളില്‍ നിന്ന് ആരും പച്ചക്കറികള്‍ വാങ്ങരുതെന്ന ബിജെപി എംഎല്‍എ സുരേഷ് തിവാരിയുടെ ആവശ്യം വൻ വിവാദമായിരുന്നു. ഡിയോറിയ ജില്ലയിലെ എംഎല്‍എയാണ് സുരേഷ് തിവാരി.
English Summary: A village denying entry to Muslim traders.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.