അഭയ കേസിലെ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് കോടതിയില്‍ കുറ്റം നിഷേധിച്ചത്. കോടതി നേരിട്ടാണ് പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ചത്. 50 ഓളം ചോദ്യങ്ങള്‍ കോടതി പ്രതികളോട് ചോദിച്ചു. പ്രോസിക്യൂഷൻ സാക്ഷികളായ 49 പേരെ കോടതി ഇതിനോടകം തന്നെ വിസ്തരിച്ചു കഴിഞ്ഞു. പ്രതിഭാഗം സാക്ഷി വിസ്താരത്തില്‍ തീരുമാനമെടുക്കാനായി കേസ് ഈമാസം 12 ലേക്ക് കോടതി മാറ്റി.
1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത് 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍, എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ അറസ്റ്റ് ചെയ്ത് 11 വര്‍ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.
ENGLISH SUMMARY: abhaya case murder accuses denied crime
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.