നഗരത്തിൽ കെഎസ്ആർടിസി ബസിനടയിൽപ്പെട്ട് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശി മുതിരപറമ്പത്ത് മുഹമ്മദ് കോയ (72), ഭാര്യ കുറ്റിച്ചിറ എറമാക്ക വീട്ടിൽ സുഹറാബി (62) എന്നിവരാണ് മരിച്ചത്. മാനാഞ്ചിറ എൽഐസി ഓഫീസിന് മുന്നിൽ ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയയിൽ റോഡിലെ ഡിവൈഡറിൽ തട്ടി ബസിനടിയിലേക്ക് ഇവർ മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇവരുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നും പൊലീസ് അറിയിച്ചു.
എന്നാൽ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ അതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് പിൻ ചക്രം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുറ്റ്യാടി തൊട്ടിൽപ്പാലം കെഎസ്ആർടിസിയില്‍ തട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണം. അപകടം നേരിട്ടു കണ്ടുനിന്ന വിദ്യാർഥിനി സംഭവ സ്ഥലത്ത് കുഴഞ്ഞ് വീണു. ഇവരെ പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. ബീച്ച് ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.
ജമാദ് ഉസ്മാൻ (എമിറേറ്റ്സ് ഫസ്റ്റ്), ജഫ്ന, ജൈസൽ, ജലീസ, അഹ് ല എന്നിവരാണ് ദമ്പതികളുടെ മക്കള്‍. മരുമക്കൾ: പന്തക്കലകം മാമു, പി വി ഷിജിൽ, മണക്കാന്റകം ഷിറിൻ, പുതിയകം ഫറ, ആയിരാം വീട്ടിൽ സൂഫ.
English Summary: accident in kozhikode
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.