ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമായിരുന്നു ഷൈനെതിരെ കേസെടുത്തത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടൻ പോലീസിനോട് സമ്മതിച്ചിരുന്നു. മെത്താംഫെറ്റാമൈനും ഉപയോഗിച്ചതായി സമ്മതിച്ചതായും ഈ മാസം ആദ്യം രണ്ട് കോടി രൂപ വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലീമ സുൽത്താനയിൽ നിന്നും മയക്കുമരുന്ന് വാങ്ങിയിട്ടുണ്ട്. എന്നാൽ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ഷൈൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.