നാടക, സിനിമാ രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു. 59 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശിയായ ചന്ദ്രൻ പാട്ടത്ത് എന്ന തൃശൂര്‍ ചന്ദ്രന്‍ പി എന്‍ മേനോൻ, സത്യൻ അന്തിക്കാട് എന്നിവരുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. നടനും സംവിധായകനുമായിരുന്ന രാജൻ പി ദേവിനൊപ്പം നിരവധി നാടകങ്ങളിലും വേഷമിട്ടു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരം അതുല്യയുടെ ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ അഭിനയത്തിനു് 2002 നല്ല നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ഗുരുവായൂർ ബന്ധുര, ദൃശ്യകലാഞ്ജലി കൊല്ലം ഐശ്വര്യ, തൃശ്ശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ നാടക സംഘങ്ങളിൽ നടനായിരുന്നു.
സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഹരിഹരന്റെ പഴശ്ശിരാജ, പി എന്‍ മേനോന്റെ സിനിമകൾ തുടങ്ങിയവയിലും നിരവധി സീരിയലുകളിലും അഭിനയിച്ചു.
നാരായണൻ നായർ/കുഞ്ഞി ലക്ഷ്മിയമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: വിജയലക്ഷമി. മക്കൾ: സൗമ്യ വിനീഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.