തമിഴ് നടന്‍ വിവേകിന്റെ മരണവുമായി കോവിഡ് വാക്സിന് ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. കോവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം വാക്സിന്‍ സ്വീകരിച്ചതാണെന്ന് തരത്തിലാണ് പ്രചരണങ്ങള്‍. എന്നാല്‍ മരണക്കാരണം ഹൃദയാഘാതമാണെന്ന് കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്യൂണൈസേഷൻ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്കവേണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. നടന്‍ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട് വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യ പ്രവർത്തകൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹർജി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2021 ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിവേക് മരണപെടുന്നത്.
ENGLISH SUMMARY:Actor vivek death reports
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.