19 April 2024, Friday

Related news

March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 14, 2023
January 19, 2023
January 12, 2023

അഫ്ഗാന്‍ സ്ഫോടനം: ഐഎസ് തീവ്രവാദി പിടിയില്‍; സ്ഫോടനത്തില്‍ 12 മരണം

Janayugom Webdesk
കാബൂള്‍
April 22, 2022 10:11 pm

അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷരീഫിലെ ഷിയ പള്ളിയില്‍ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ഐഎസ് തീവ്രവാദി പിടിയിലായതായി താലിബാന്‍ സേന. സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐഎസ് സംഘടനയിലെ പ്രധാന പ്രവര്‍ത്തകനായ അബ്ദുള്‍ ഹമീദ് സംഗരിയാറാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് ആസിഫ് വസീരി അറിയിച്ചു. താലിബാന്‍ ആഭ്യന്തര വകുപ്പും സംഗരിയാറിന്റെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാന്‍ പൗരനാണ് പിടിയിലായ അബ്ദുള്‍ ഹമീദ് സംഗരിയാര്‍.
അഫ്ഗാനിസ്ഥാനിലും മറ്റുമായി നടന്ന നിരവധി സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്തതും സംഗരിയാറെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. വടക്കന്‍ നഗരമായ കൂന്ദുസില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റെടുത്തതിനു ശേഷം ഷിയാ വിഭാഗങ്ങള്‍ക്കു നേരെ തുടര്‍ച്ചയായ സ്പോടനങ്ങള്‍ ഐഎസ് നടത്തിയിരുന്നു. അഫ്ഗാനിലെ 3.8 കോടി ജനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ ഹസാര സമുദായത്തില്‍ നിന്നുള്ള അഫ്ഗാന്‍ ഷിയാ വിഭാഗക്കാരാണ്. മതവിരുദ്ധരായാണ് ഷിയാ വിഭാഗത്തെ ഐഎസ് കണക്കാക്കുന്നത്.
ഐഎസ് സംഘടനയെ അഫ്ഗാനില്‍ പരാജയപ്പെടുത്തിയെന്നാണ് താലിബാന്‍ വാദം. എന്നാല്‍ താലിബാന്റെ പ്രധാന സുരക്ഷാ വെല്ലുവിളി ഐഎസ് തീവ്രവാദ സംഘടനയാണെന്നതാണ് വസ്‍‍തുത. താലിബാനും ഐഎസും സുന്നി ഇസ്‍ലാമിക സംഘടനകളാണെങ്കിലും പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലാണ്. വിദേശശക്തികളില്ലാത്ത അഫ്ഗാനിസ്ഥാനാണ് താലിബാന്‍ ലക്ഷ്യമെങ്കില്‍, തുര്‍ക്കി മുതല്‍ പാകിസ്ഥാന്‍ വരെയും അതിനുമപ്പുറത്തേക്ക് വ്യാപിച്ചുക്കിടക്കുന്ന ഇസ്‍ലാമിക് ഖിലാഫത്താണ് ഐഎസിന്റെ ലക്ഷ്യം.

Eng­lish Sum­ma­ry: Afghan blast: IS mil­i­tant arrest­ed; 12 killed in blast

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.