സ്വർഗത്തിൻ പടിവാതിൽ
മലർക്കെത്തുറന്നിട്ടെന്നമ്മയെ
മാടി വിളിക്കുന്നു ദേവർ
യാത്ര പോകുവാനങ്ങാഗതമായി
ഓർമ്മകളുമിത്തീയായി
ഉള്ളം നിറയുന്നു
ചിറകറ്റു വീണൊരു
പക്ഷിയെപ്പോലെയാണിനി -
യുള്ള ജീവിതമെന്നുമെന്നും
വിറയാർന്ന ചിറകിലെ
വാൽസല്യച്ചൂടൊന്നു -
മിനിയീ ജീവിത വഴിയിലില്ല
തഴുകിത്തലോടുന്നകരം
രണ്ടുമിപ്പോൾ മരം പോൽ
മരവിച്ചു പോയിരുന്നു
സൂര്യന്റെ തേജസു പോലുള്ള
മിഴികളിന്നസ്തമിക്കുന്നതു
പോലെ തോന്നി
കിളിനാദം പോലെ
ചിലക്കുമാ ചുണ്ടുകൾക്കൊന്നു-
ചിരിക്കുവാൻ പോലുമാവില്ല
പുസ്തകത്താളിലെ മയിൽപ്പീലി
ത്തുണ്ടു പോലെന്നെ വളർത്തിയ -
തോർമ്മയില്ലേ
പഞ്ചാര വാക്കിനാലെന്നെ-
മയക്കീട്ടു ചോറു നുകർന്നങ്ങു,
തന്നതോർക്കുന്നു ഞാൻ
പൂവിന്നിതൾ പോലുള്ളയാ -
വദനമങ്ങാകെ വാടിയ
തണ്ടു പോലായ് ക്കഴിഞ്ഞു
കണ്ടു നിൽക്കാനങ്ങേറെ
പണിപ്പെട്ടെങ്കിലും
കാണാതെ വയ്യന്നായി
“അമ്മേ” എന്നുള്ളയാ വിളി
കേൾക്കാനിനിയെന്നമ്മ
കൂടെയില്ലല്ലോ
അകക്കണ്ണിലെന്നും
ഒരു നിറപ്പൂ വായ്
എന്നമ്മ കൂട്ടിനുണ്ടാവുമെന്നും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.