18 April 2024, Thursday

Related news

February 3, 2024
January 29, 2024
January 14, 2024
January 14, 2024
October 14, 2023
August 12, 2023
August 11, 2023
July 28, 2023
February 18, 2023
February 17, 2023

എകെഎസ്ടിയു — ജനയുഗം സഹപാഠി; സംസ്ഥാനതല അറിവുത്സവം ഇന്ന് കായംകുളത്ത്

Janayugom Webdesk
ആലപ്പുഴ
November 13, 2022 7:00 am

എകെഎസ്‌ടിയു — ജനയുഗം സഹപാഠി സംസ്ഥാനതല അറിവുത്സവം ഇന്ന് കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്‍ഡറി സ്കൂളിൽ നടക്കും.
രാവിലെ ഒൻപതിന് രജിസ്ട്രേഷൻ. പത്തിന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിവുത്സവം ഉദ്ഘാടനം ചെയ്യും. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ എൻ ശ്രീകുമാർ സ്വാഗതം പറയും. യു പ്രതിഭ എംഎൽഎ മുഖ്യാതിഥിയാകും. ജനയുഗം ഡയറക്ടർ ബോർഡ് അംഗം ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും. 

എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് എൻ ഗോപാലകൃഷ്ണൻ, നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ്, ജില്ലാപഞ്ചായത്ത് അംഗം കെ ജി സന്തോഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലാം ഷാ, എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി കെ സി സ്നേഹശ്രീ, ജില്ലാ പ്രസിഡന്റ് കെ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. എകെഎസ്‌ടിയു സംസ്ഥാന കമ്മിറ്റി അംഗം വി ആർ ബീന നന്ദി പറയും. തുടർന്ന് വിജ്ഞാന പരീക്ഷ. 

12.40ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷത വഹിക്കും. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സ്വാഗതം പറയും. ജനയുഗം മാനേജിങ് ഡയറക്ടർ എൻ രാജൻ മുഖ്യപ്രഭാഷണം നടത്തും. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ അജികുമാർ, കെപിഎസി സെക്രട്ടറി എ ഷാജഹാൻ, എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ, സഹപാഠി എഡിറ്റർ ഡോ. പി ലൈല വിക്രമരാജ്, കോ — ഓർഡിനേറ്റർ ശരത് ചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. ജനയുഗം ബ്യുറോ ചീഫ് ടി കെ അനിൽകുമാർ നന്ദി പറയും. 

Eng­lish Summary:AKSTU — Janyu­gom Saha­pa­di; State lev­el knowl­edge fes­ti­val today in Kayamkulam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.