18 April 2024, Thursday

Related news

April 18, 2024
April 7, 2024
March 17, 2024
March 16, 2024
March 5, 2024
February 18, 2024
February 11, 2024
February 8, 2024
February 6, 2024
January 31, 2024

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി

Janayugom Webdesk
ബംഗളുരു
September 16, 2022 11:35 am

പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് കര്‍ണാടക നിയമസഭാ കൗണ്‍സില്‍ വിവാദ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.  കര്‍ണാടക നിയമസഭാ അസംബ്ലിയില്‍ ബില്‍ നേരത്തെ പാസാക്കിയിരുന്നു. ബില്‍ ഭരണഘടനാ അവകാശങ്ങള്‍ക്ക് എതിരാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും.

ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്‍സി/എസ്‌ടി വിഭാഗക്കാരെയും മതം മാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവർത്തനത്തിന് 10 വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും ആരുടേയും സ്വാതന്ത്ര്യത്തെ വിലക്കില്ലെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.

Eng­lish sum­ma­ry; Anti-Con­ver­sion Bill passed in Karnataka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.