
തിരുവനന്തപുരം വഞ്ചിയൂരിൽ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റില്‍. വഞ്ചിയൂർ സ്വദേശി വിനോദ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ഒളിവിലായിരുന്നു.
കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ആഢംബര കാർ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ വിനോദ് കമ്പിപ്പാര ഉപയോഗിച്ച് മകനെ ആക്രമിക്കുകയായിരുന്നു. മകൻ ഹൃത്വിക്കിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.