അധ്യാപക നിയമന അഴിമതിയില്‍ ബംഗാള്‍ മുൻ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിതാ മുഖര്‍ജിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി. ഇതില്‍ മൂന്ന് അക്കൗണ്ടുകള്‍ അര്‍പിതയുടേതും മറ്റുള്ളവ വ്യാജ കമ്പനികളുടേതുമാണ്.
അക്കൗണ്ടുകളില്‍ രണ്ട് കോടിയോളം രൂപ നിക്ഷേപമുണ്ട്. അഴിമതിപ്പണം കൈമാറ്റം നടത്തുന്നതിന് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാര്‍ത്ഥ ചാറ്റര്‍ജിയുടെയും അര്‍പിതയുടെയും ബന്ധുക്കളുടെ അക്കൗണ്ടുകളും ഇഡി സംഘം പരിശോധിക്കുന്നുണ്ട്.
നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 14 പേരുകള്‍ അര്‍പിത വെളിപ്പെടുത്തിയെന്നാണ് സൂചന. അര്‍പിതയുടെ വീടുകളില്‍ നടന്ന പരിശോധനകളില്‍ 50 കോടിയിലധികം രൂപ നേരത്തെ പിടിച്ചെടുത്തിരുന്നു.
English Summary: Arpita’s accounts were frozen
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.