29 March 2024, Friday

Related news

March 25, 2024
March 12, 2024
February 24, 2024
February 14, 2024
February 13, 2024
February 4, 2024
January 24, 2024
January 22, 2024
January 6, 2024
January 3, 2024

അസം വെള്ളപ്പൊക്കം; 4,000 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

Janayugom Webdesk
June 19, 2022 8:27 am

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. മേഘാലയയിലും അസമിലും ഒരാഴ്ച്ചക്കിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. അരുണാചൽപ്രദേശ്, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിൽ ഇന്നും റെഡ് അലേർട്ട് തുടരും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അസമിൽ 32 ജില്ലകളിലായി 30 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു. 4000 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

514 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവരെ 1.56 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. ബജാലി ജില്ലയെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്.

പ്രധാനപ്പെട്ട നദികളിലെല്ലാം ജലനിരപ്പ് അപകട നിലയെക്കാൾ മുകളിലാണ് ഒഴുക്കുന്നത്. ത്രിപുരയിൽ 10, 000 ആളുകൾക്ക് വീട് നഷ്ടപ്പെട്ടു.

മേഘാലയയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുണ്ട്.

Eng­lish summary;Assam floods; 4,000 vil­lages flooded

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.