കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് നേരെ ആക്രമണം. ഭഗവാ പ്രണയക്കെണിയാണെന്ന് ആരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചത്.
സുഹൃത്തിനെ ആക്രമിക്കുന്നതു പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് രണ്ടു പേര്‍ അറസ്റ്റിലായത്. വൈദ് (20) സദ്ദാം (20) എന്നിവരാണ് അറസ്റ്റിലായത്. സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഒഎംബി റോഡിലെ ഒരു പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയും സുഹൃത്തും. ഇവര്‍ വിവിധ സമുദായത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലാക്കി സമീപത്തെ കടകളിലെ യുവാക്കള്‍ സംഘടിച്ചു.
കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തു. അപകടം മനസ്സിലാക്കിയ ഇരുവരും കടയിൽ നിന്ന് ഇറങ്ങുമ്പോൾ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയെ സംഘം തള്ളിയിട്ടു. സംഘാംഗങ്ങൾ ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തി. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ടതോടെ അക്രമിസംഘം പിൻവാങ്ങി.
English Summary:
Attack on a young man who came to eat with a Muslim girl at a hotel
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.