അഴിമുഖം മുതലപ്പൊഴിയിലെ പൊഴി മുറിക്കൽ നടപടികൾ നാളെ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അഴിമുഖത്ത് മണൽ അടിഞ്ഞതിനെത്തുടർന്ന് മത്സ്യബന്ധനം തടസ്സപ്പെട്ടിരുന്നു. മത്സ്യബന്ധന തുറമുഖ നിർമ്മാണം ഞായറാഴ്ച ആരംഭിക്കും. നാളെ മുതൽ ഡ്രജ് ചെയ്ത മണൽ നീക്കം ചെയ്യുന്ന നടപടികൾ ആരംഭിക്കും.
നിലവിൽ ഡ്രജർ ഇല്ലാത്തതാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. കണ്ണൂരിൽ നിന്ന് കേരള മാരിടൈം ബോർഡിൻറെ ചുമതലയുള്ള ഡ്രജർ എത്തിക്കും. 10 മണിക്കൂർ ഡ്രജിംഗ് സമയം 20 മണിക്കൂർ നീളും. 20 ദിവസം കൊണ്ടായിരിക്കും മണൽ നീക്കം ചെയ്യുക. അഴിമുഖത്ത് മണൽ അടിഞ്ഞതിനാൽ നാല് ദിവസമായി മത്സ്യബന്ധന ബോട്ടുകൾ പുറം കടലിൽ പോയിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.