പരീക്ഷാ ഹാളില്‍ അധ്യാപകര്‍ (ഇൻവിജിലേറ്റര്‍മാര്‍) മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സൈലന്റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്ത നിലയിലോ ക്ലാസില്‍ ഫോൺ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഉത്തരവില്‍ വ്യക്തമാക്കി.
2024 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നും രണ്ടും വർഷ പൊതുപരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണിത്. സർക്കാർതല ഇൻസ്പെക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
ഈ റിപ്പോർട്ടിൽ ക്രമക്കേട് ആവർത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങൾക്ക് പുറമേ സുഗമമായ പരീക്ഷാ നടത്തിപ്പിനുള്ള മാർഗനിര്‍ദേശങ്ങളും നൽകിയിരുന്നു. ഇതിലെ പ്രധാന നിര്‍ദേശം സ്വിച്ച് ഓഫ് അല്ലെങ്കില്‍ സൈലന്റ് മോഡിൽ പോലും ഇൻവിജിലേറ്റർമാർ പരീക്ഷാഹാളുകളിൽ ഫോൺ കൊണ്ടുവരുന്നത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു. ഉത്തരവിന്റെ പകർപ്പ് എല്ലാ വൊക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽമാർക്കും മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാർക്കും നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.