പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിനെ (എൻപിഎസ്— NPS) പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയിൽ(പിഎഫ്‌ആർഡിഎ- PFRDA) നിന്ന് അടർത്തിമാറ്റാനുള്ള ഭേദഗതി ബില്ലും കൊണ്ടുവരും. ബാങ്ക് സ്വകാര്യവൽക്കരണത്തിനായി ബാങ്കിങ് റെഗുലേഷൻ നിയമത്തിലും ബാങ്കിങ് കമ്പനീസ് (സ്ഥാപനങ്ങളുടെ ഏറ്റെടുക്കലും കൈമാറ്റവും) നിയമത്തിലുമാണ് ഭേദഗതി. ഇതേ നിയമം ഭേദഗതി ചെയ്‌തായിരുന്നു നേരത്തേ ബാങ്കുകൾ ദേശസാൽക്കരിച്ചത്. ഭേദഗതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൻപിഎസിനെ കോർപറേറ്റ് സ്ഥാപനമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഭേദഗതി. ഐഡിബിഐ ബാങ്കിനു പുറമെ രണ്ട് പൊതുമേഖലാ ബാങ്കും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും 2021–22 ൽ വിൽക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം.
ENGLISH SUMMARY: Privatizing public sector banks
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.