പെഗാസസ് ചാരവൃത്തിയിൽ ജുഡീഷ്യൽ അന്വേഷണം തൽക്കാലം തുടങ്ങരുതെന്ന് ബംഗാൾ സർക്കാരിനോട് സുപ്രീംകോടതി. ജുഡീഷ്യൽ അന്വേഷണം തേടിയുള്ള ഹർജികൾ പരിഗണിക്കുന്നതിനാലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ വാക്കാൽ നിർദേശം. സന്ദേശം സംസ്ഥാന സർക്കാരിനെ അറിയിക്കാമെന്ന് ബംഗാളിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഉറപ്പ് നൽകിയതിനാൽ ബെഞ്ച് ഉത്തരവിറക്കിയില്ല. ചാരവൃത്തി അന്വേഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെ നേതൃത്വത്തിൽ കമീഷനെ ബംഗാൾ നിയോഗിച്ചത്
ചോദ്യംചെയ്ത് ‘ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ’ നൽകിയ ഹർജിയാണ് പരിഗണിച്ചത്. മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റി. വാദം കേട്ടശേഷം ഉടൻ സമഗ്രമായ ഉത്തരവ് ഉണ്ടാകും. ബംഗാൾ അന്വേഷണം തുടങ്ങിയാൽ ഇടപെടേണ്ടിവരുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് പ്രതികരിച്ചു. അധികാരപരിധിക്കു പുറത്തുള്ള വിഷയത്തിലാണ് ബംഗാൾ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു.
കേന്ദ്രംനിഷ്ക്രിയത്വം തുടരുന്നതിനാലാണ് സംസ്ഥാനം കമീഷനെ നിയോഗിച്ചതെന്ന് ബംഗാൾ എതിർ സത്യവാങ്മൂലം നൽകി. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, പരൻജോയ് തക്കുർത്ത തുടങ്ങിയവരാണ് പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
English summary; Bengal should not be investigated now; Supreme Court in Pegasus
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.