വീണ്ടും മുംബെെ തലോജ ജയിലില്‍ ഹനി ബാബുവിനെ പ്രവേശിപ്പിക്കാൻ നിര്‍ദ്ദേശം. ആശുപത്രിയിൽ നിന്ന് നാളെ ഡിസ്ചാർജ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. കോവിഡിനെ തുടർന്ന് മെയിലാണ് ഹനി ബാബുവിനെ ബ്രാഞ്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ ഹനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്നും ബോംബെ ഹൈകോടതി പറഞ്ഞു.
രാജ്യാന്തര ശ്രദ്ധ നേടിയ ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹാനി ബാബു എംടി. ഡല്‍ഹി സർവ്വകലാശാല ഇംഗ്ലീഷ് അദ്ധ്യാപകനായ തൃശ്ശൂർ സ്വദേശിയായ ഹാനി ബാബുവിൻറെ വീട്ടിൽ പൂനെ പൊലീസ് കഴിഞ്ഞ സെപ്‍റ്റംബറിൽ പരിശോധന നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത ലാപ്ടോപിൽ നിന്ന് മാവോയിസ്റ്റുകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ കിട്ടിയെന്നാണ് എൻഐഎ പറയുന്നത്. ഒപ്പം പുനെയിൽ അക്രമത്തിന് പ്രേരിപ്പിച്ച എൽഗർ പരിഷത് സംഘടിപ്പിച്ചതിലും ഹനി ബാബുവിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു.
English summary; Bhima Koregoan case follow up
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.