28 March 2024, Thursday

Related news

October 31, 2023
July 15, 2023
January 11, 2023
January 10, 2023
December 30, 2022
December 14, 2022
November 29, 2022
November 6, 2022
October 31, 2022
October 28, 2022

പക്ഷിപ്പനി; ഫലം വൈകിയത് വിമാന കമ്പനികളുടെ എതിർപ്പ് മൂലം

Janayugom Webdesk
December 10, 2021 8:38 pm

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും താറാവ് കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നിന്നും പരിശോധനാഫലം വൈകിയത് വിമാന കമ്പനികളുടെ എതിർപ്പ് മൂലം. ചത്ത താറാവുകളുടെ സാമ്പിളുകൾ ഭോപ്പാലിലേയ്ക്ക് കൊണ്ടുപോകുന്നതിന് വിമാന കമ്പനികൾ തയ്യാറായിരുന്നില്ല. കഴിഞ്ഞ ആറിനാണ് സാമ്പിളുകൾ കൊണ്ടുപോകുവാൻ ശ്രമിച്ചത്. പിന്നീട് എട്ടാം തീയതി എയർ ഇന്ത്യയുടെ വിമാനത്തിലാണ് സാമ്പിളുകൾ അയച്ചത്.

ഇന്നലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത തകഴി, പുറക്കാട്, മേഖലകളിലെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിൽ 36 കോഴികളേയും രണ്ട് താറാവുകളേയും പ്രതിരോധം എന്ന നിലയിൽ ചുട്ടുകൊന്നതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. എ ജി ജിയോ ജനയുഗത്തോട് പറഞ്ഞു. നിരവധി മുട്ടകളും നശിപ്പിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്ത നെടുമുടി, പള്ളിപ്പാട്, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിലെ സാമ്പിളുകളും ഭോപ്പാലിലേയ്ക്ക് അയച്ചിട്ടുണ്ട്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും നിയന്ത്രണം തുടരുകയാണ്. ദേശാടന പക്ഷികൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന പരിശോധനയും ശക്തമാക്കി. ഇതിനായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:Bird flu; The result was delayed due to oppo­si­tion from airlines
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.