പട്ടിണി മരണം തുടരുന്ന ഝാർഖണ്ഡിൽ വ്യാജമെന്ന പേരിൽ കഴിഞ്ഞ ബിജെപി സർക്കാർ റദ്ദാക്കിയത് അർഹരായവരുടെ റേഷൻ കാർഡുകളെന്ന് റിപ്പോർട്ട്. വ്യാജമെന്ന പേരിൽ റദ്ദാക്കിയ 88 ശതമാനം റേഷൻ കാർഡുകൾക്കും യഥാർഥ ഉടമകളുണ്ടെന്നാണ് നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജി, എസ്തർ ഡഫ്ളോ എന്നിവർ സ്ഥാപിച്ച ജെ പാൽ എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാത്രം സർക്കാർ 11.64 ലക്ഷം റേഷൻ കാർഡുകളാണ് റദ്ദാക്കിയത്. ഝാർഖണ്ഡിലെ പത്ത് ജില്ലകളിലെ 3901 വീടുകളാണ് സംഘടനയിലെ സാമ്പത്തിക വിദഗ്ധരായ കാർത്തിക് മുരളീധരൻ, സന്ദീപ് സുഖന്ദർ എന്നിവർ പഠനം നടത്തിയത്. സർവേ നടത്തിയ പത്ത് ജില്ലകളിൽ ആകെയുള്ള 2,449610 റേഷൻ കാർഡുകളിൽ 144,161 എണ്ണമാണ് കഴിഞ്ഞ ബിജെപി സർക്കാർ റദ്ദാക്കിയത്.
you may also like this video;
2017 സെപ്റ്റംബർ 28ന് പടിനൊന്ന് വയസുകാരിയും സിംദേഗ ജില്ലാ സ്വദേശിയുമായ സന്തോഷി കുമാരിയുടെ കുടംബത്തിന്റെ റേഷൻ കാർഡും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. എന്നാൽ റേഷൻ കാർഡ് റദ്ദാക്കുന്ന നടപടിയെ താൻ എതിർത്തിരുന്നുവെന്ന് മുൻ ബിജെപി നേതാവും അന്നത്തെ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായിരുന്ന സരയു റോയ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.