May 28, 2023 Sunday

Related news

May 27, 2023
May 20, 2023
May 20, 2023
May 16, 2023
May 15, 2023
May 13, 2023
May 13, 2023
May 10, 2023
May 6, 2023
April 29, 2023

യെഡിയൂരപ്പ സർക്കാർ ഭൂരിപക്ഷം തൊടുമോ: ആഘോഷങ്ങൾ തുടങ്ങി ബിജെപി

Janayugom Webdesk
December 9, 2019 11:40 am

ബംഗളുരു: കർണാടകയിൽ ബിജെപി സർക്കാരിന് ആശ്വാസം. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 12 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ടിടത്ത് ലീഡ് നിലനിർത്തുമ്പോൾ ജെഡിഎസ് ഒരിടത്തും മുന്നിലില്ല. ശിവാജി നഗറിലും ഹുന്‍സൂരിലുമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. യശ്വന്തപുരയിലും സിറ്റിങ് സീറ്റായ കെആർ പേട്ടിലും ജെഡിഎസ് പിന്നിലാണ്.

you may also like this video

വലിയ നിര നേതാക്കൾ ബിജെപിയിൽ മന്ത്രിമാരാവാൻ കാത്തിരിക്കുന്നു. എല്ലാ വിലപേശലുകളെയും അതിജീവിക്കുന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്‍റെ പോക്ക്. കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലോടെ വിഭാഗീയ നീക്കങ്ങൾ പ്രകടമായ കർണാടക ബിജെപിയിൽ, നേതാവ് താൻ തന്നെയെന്ന് ഉറപ്പിക്കുക കൂടിയാണ് യെദിയൂരപ്പ.സഖ്യസർക്കാരിനെ മറിച്ചിട്ട വിമതരുടെ ജയം കോൺഗ്രസിന് വൻ നിരാശയായി. ബിജെപി കേവലഭൂരിപക്ഷത്തിലെത്തിയില്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാനുളള ആലോചനകൾ പാർട്ടി തുടങ്ങിയിരുന്നു.
you may also like this video

ഹൊസ്കോട്ടെ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. 1,700 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ റിബൽ സ്ഥാനാർഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.നിലവിലെ കർണാടക നിയമസഭ അംഗബലം 207 ആണ്. ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും. കേവലഭൂരിപക്ഷത്തിന് 112 സീറ്റും. നിലവിൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ 106 പേരുടെ പിന്തുണയുള്ള ബിജെപിക്ക് സർക്കാർ നിലനിർത്താൻ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പു നടന്നവയിൽ 11 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.