തലയിലൂടെ കറുത്ത എണ്ണ ഒഴുകി ഒലിക്കുന്ന ഗ്രെറ്റ തുന്‍ബര്‍ഗിന്റെ മൂന്ന് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആദ്യ രണ്ട് ചിത്രങ്ങളില്‍ കണ്ണടച്ചും അവസാന ചിത്രത്തില്‍ കണ്ണുതുറന്നും നില്ക്കുന്ന ഗ്രെറ്റയുടെ ചിത്രം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്റെ ഞായറാഴ്ച പതിപ്പിലെ മുഖചിത്രമായാണ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഗ്രെറ്റയുമായുള്ള അഭിമുഖത്തിനായി പകർത്തിയ ചിത്രങ്ങളാണിത്.
തലയില്‍ നിന്നൊഴുകിയിറങ്ങുന്ന കറുത്ത എണ്ണ നെറ്റിയിലൂടെ ഒഴുകിയിറങ്ങി കണ്ണുകള്‍ മറച്ച് കവിളുകളിലൂടെ ശരീരത്തിലേക്ക് പടരുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളുമായി ശബ്ദമുയര്‍ത്തുന്ന ഗ്രെറ്റ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുന്നത് ആദ്യമാണ്. മാര്‍കസ് ഓല്സണാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. പരിസ്ഥിതി പ്രശ്നങ്ങളും നിലപാടുകളും ചര്‍ച്ച ചെയ്യുന്ന ദൈര്‍ഘ്യമേറിയ അഭിമുഖ സംഭാഷണത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിനും ഖനനത്തിനുമെതിരെ ഗ്രെറ്റ നിലപാട് വ്യക്തമാക്കുന്നുണ്ട്.
കാലാവസ്ഥയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് ആവര്‍ത്തിച്ച് പറയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കുബ്രിയയിലും കാംബോയിലും കല്‍ക്കരി ഖനികള്‍ക്ക് അനുമതി നല്‍കിയത് ഗ്രെറ്റ ചൂണ്ടിക്കാട്ടുന്നു. ലോകാനേതാക്കളാരും പരിസ്ഥിതിക്ഷേമ
പ്രവര്‍ത്തനങ്ങള്‍ നടത്തി കൈയ്യടിനേടുന്നില്ലെന്നും ഗ്രെറ്റ പറഞ്ഞു.
ഹാനികരമല്ലാത്ത ചായവും ഒലിവ് എണ്ണയും ചേര്‍ത്ത മിശ്രിതമാണ് ഫോട്ടോഷൂട്ടിനായി ഗ്രെറ്റയുടെ തലയിലൂടെ ഒഴിച്ചത്. വലിയൊരു ത്യാഗമാണ് ഗ്രെറ്റ നടത്തിയത് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.
English summary; Black oil running down the face; Greta’s picture goes viral
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.