
തിരുവനന്തപുരത്ത് പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്ത്, നബീൽ എന്നീ വിദ്യാർത്ഥികളെയായിരുന്നു ഇന്നലെ കാണാതായത്. അഭിജിത്തിൻറെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നബീലിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇരുവരും കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് കാണാതാകുകയായിരുന്നു.
കണിയാപുരം മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകനാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത്. നബീൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അഞ്ച് പേരടങ്ങുന്ന സംഘമായിരുന്നു ഇന്നലെ കടലിൽ കുളിക്കാനായി പോയത്. അപകടം നടന്നതിനെത്തുടർന്ന് ആഷിക്ക്, ഹരിനന്ദൻ, ആസിഫ് എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിൽ ആസിഫ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കടലിലെ മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു അഭിജിത്തിൻറെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.