27 March 2024, Wednesday

Related news

June 7, 2023
January 2, 2023
November 2, 2022
July 16, 2022
May 31, 2022
March 26, 2022
March 5, 2022
January 29, 2022
January 28, 2022
January 18, 2022

കൈക്കൂലിക്കേസ്; മൂന്ന് നേവൽ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടി

Janayugom Webdesk
കൊച്ചി
March 5, 2022 8:58 pm

കൈക്കൂലിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന മുൻ നേവൽ ചീഫ് എൻജിനീയർ രാകേഷ് കുമാർ ഗാർഗ് അടക്കം മൂന്ന് പ്രതികളുടെ 7.47 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഗാർഗിനു പുറമേ സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാർ അഗർവാൾ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

അഴിമതിയിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. 4.02 കോടി രൂപയുടെ കറൻസിയും 3.45 കോടി രൂപ വിലമതിക്കുന്ന 6.636 കിലോഗ്രാം സ്വർണവും അടങ്ങുന്നതാണു കണ്ടുകെട്ടിയ സ്വത്തുക്കൾ. കൊച്ചി വില്ലിങ്ഡൺ ഐലന്റ് കടാരിബാഗിൽ ജോലി ചെയ്തിരുന്ന സമയത്തു നടപ്പാക്കിയ നിർമ്മാണ പ്രവർത്തനങ്ങളുടെ മൂല്യത്തിന്റെ ഒരു ശതമാനം തുക കരാറുകാരോടു കൈക്കൂലിയായി വാങ്ങിയെന്നാണു രാകേഷ് കുമാർ ഗാർഗിനെതിരായ സിബിഐ കേസ്. അഴിമതിപ്പണം വെളുപ്പിച്ച കുറ്റത്തിനാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്.

രാകേഷ് കുമാർ ഗാർഗിനു പുറമേ പുഷ്കർ ബാസിൻ, പ്രഫുൽ ജയിൻ, കനവ് ഖന്ന, സഞ്ജീവ് ഖന്ന, സുബോധ് ജയിൻ, ചഞ്ചൽ ജയിൻ എന്നിവർക്കെതിരെയാണു സിബിഐ അന്വേഷണം നടക്കുന്നത്. മിലിറ്ററി എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമ്മാണങ്ങളുടെ കരാർ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ തുകയാണു പണമായും സ്വർണമായും പ്രതികൾ സൂക്ഷിച്ചതെന്നാണ് ഇഡിയുടെ കേസ്.

eng­lish summary;Bribery case; The prop­er­ty of three naval offi­cers was confiscated

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.