കൊറോണക്കിടയിൽ വെളിവില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യനെ അടക്കി നിർത്തി വീട്ടിലേക്കയക്കാൻ പെടാപ്പാട് പെടുന്ന സമയത്ത് തലവേദനയായി വിരണ്ടോടിയ പോത്ത്. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. നല്ല വലവിരിച്ചു കാത്തുനിന്ന അഗ്നിശമന സേന ഓടിയെത്തിയ പോത്തിനെ വലയിൽ കുരുക്കി വളഞ്ഞു പിടിച്ചു.
കലൂർ എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ആളുകൾ പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് പ്രശ്നമുണ്ടായില്ല. ഗാന്ധിനഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ, എം ആർ സീനിയർ ഫയർ ഓഫീസർ അരുൺ എന്നിവരുടെ നേതൃത്തിൽ റോജോ, ലിപിൻദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാർ, ഗോകുൽ, സിൻമോൻ എന്നിവർ ചേർന്നാണ് പോത്തിനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.