ഗ്വാട്ടിമാല സിറ്റിയിൽ 75 പേരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിരക്കേറിയ റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്, റോഡിനും അരുവിക്കും കുറുകെയുള്ള ഹൈവേ പാലമായ പ്യൂന്റെ ബെലീസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. “ഇതുവരെ ബസിൽ നിന്ന് മുപ്പത്തിയൊന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്”, നഗരത്തിലെ അഗ്നിശമന സേനയുടെ വക്താവ് മൈനോർ റുവാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗ്വാട്ടിമാല പ്രസിഡന്റ് ബെർണാഡോ അരേവാലോ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാൻ സൈന്യത്തെയും ദുരന്തനിവാരണ ഏജൻസിയെയും വിന്യസിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.