സഹപ്രവർത്തകയെ ദീർഘനാളായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേരിക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു. ചെട്ടിമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഘട്ടത്തിലാണ് യുവതി സുമേഷിനെ പരിചയപ്പെടുന്നത്. യുവതിയിൽ നിന്നും ഫോൺ നമ്പർ വാങ്ങി അടുപ്പം സ്ഥാപിച്ചശേഷം യുവതിയും കുട്ടികളും മാത്രം താമസിച്ചിരുന്ന വീട്ടിലെത്തി യുവതിയെ ബലംപ്രയോഗിച്ച് ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് പലതവണ ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലസ്ഥലങ്ങളിലുമെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
യുവതിക്ക് വിവാഹ വാഗ്ദാനം നൽകുകയും ആഭരണങ്ങൾ പ്രതിയുടെ ആവശ്യങ്ങൾക്കായി പണയം വയ്ക്കുകയും ചെയ്തതായും പരാതിയിലുണ്ട്. പ്രതിയുടെ നിരന്തരമായുള്ള ഭീഷണിയിൽ ഭയന്നാണ് യുവതി തന്റെയും കുടുംബത്തിന്റെ സുരക്ഷയ്ക്കായി പരാതി നൽകിയത്.
പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വൈക്കം പൊലീസ് അറിയിച്ചു. തുടർന്ന് യുവതി വൈക്കം മജിസ്ട്രേറ്റിനു മൊഴി നൽകി. കേസ് എടുത്തതോടെ ഒളിവിൽപോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
English summary; Case filed against BJP leader for molesting colleague
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.