15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 16, 2024
November 21, 2024
November 1, 2024
September 16, 2024
September 3, 2024
August 21, 2024
May 29, 2024
January 22, 2024
January 1, 2024

കേന്ദ്ര അവഗണന : കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 16, 2024 10:19 am

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.ചീമേനി രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ ഏറ്റവും മാതൃകാപ്രവർത്തനം നടത്തുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്‌ കേന്ദ്രം ഭ്രഷ്ട്‌ കൽപ്പിച്ചിരിക്കുകയാണ്‌. കേരളത്തിനോട്‌ പകപോക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

ബിജെപിയെ കേരളം അംഗീകരിച്ചിട്ടില്ല എന്നതാണ്‌ കാരണം. കേന്ദ്രം മുട്ടാപ്പോക്ക് കാണിക്കുന്നു എന്നതുകൊണ്ട് സഹായം ചോദിക്കാതിരിക്കാനാകുമോ. കേരളവും കേരളത്തിലെ ജനങ്ങളും തുലയട്ടെ എന്ന നിലപാടാണ്‌ സംസ്ഥാനത്തെ ബിജെപിക്കും. 2016നുശേഷം നിരവധി ദുരന്തങ്ങളാണ്‌ കേരളത്തിലുണ്ടായത്‌. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ഇന്ത്യ കണ്ട മഹാദുരന്തങ്ങളിൽപ്പെട്ടതാണ്‌. എന്നാൽ, ഒരു സഹായവും കേന്ദ്രം നൽകിയില്ല.

പ്രധാനമന്ത്രിയെത്തി എല്ലാം നേരിൽക്കണ്ട്‌ മടങ്ങി. നിരവധി തവണ നിവേദനവും മാനദണ്ഡം പാലിച്ച്‌ റിപ്പോർട്ടും തയാറാക്കി നൽകിയെങ്കിലും ചില്ലിക്കാശ്‌ തന്നില്ല. സഹായം തരുന്നവരെ മുടക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്തവണത്തെ ഒരു പ്രത്യേകത കേരളത്തിലെ എംപിമാരിൽ ബിജെപി ഒഴികെയുള്ളവർ ഒരുമിച്ച്‌ സഹായം ആവശ്യപ്പെട്ടു എന്നതാണ്‌. കേരളത്തിന്റെ ആവശ്യങ്ങൾക്കുള്ള തുക തനിച്ച്‌ കണ്ടെത്താൻമാത്രം ഖജനാവ്‌ വിശാലമല്ല. പരിഹാരത്തിനായാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. കിഫ്‌ബിവഴി 9000 കോടി രൂപ വികസനത്തിനായി അനുവദിച്ചു. പലപ്രവർത്തനങ്ങളും പൂർത്തിയാക്കി. ചിലത്‌ നടന്നുവരുന്നു. എന്നാൽ, കിഫ്‌ബിയെ തകർക്കാനുള്ള നീക്കമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.