
കളമശ്ശേരിയിലെ അദാനി ഗ്രൂപ്പിൻറെ ലൊജിസ്റ്റിക് പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച തറക്കല്ലിട്ടു. സംസ്ഥാന സർക്കാരിൻറെ ഗ്ലോബൽ സമ്മിറ്റിൻറെ ഭാഗമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതി 70 ഏക്കറിലാണ് വികസിപ്പിക്കുന്നത്. 600 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ നിക്ഷേപം.
13 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്കിൽ സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നതിനായി സംയോജിത ലോജിസ്റ്റിക് സൗകര്യങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കും.
കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ ഒരു പുതിയ കാൽവയ്പ്പാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.