കിഴക്കൻ ലഡാക്ക് അതിർത്തിയിലെ തന്ത്രപ്രധാന പ്രദേശങ്ങളിൽ നിന്നും ചൈനീസ് സൈനികരുടെ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ. ഇത് സംബന്ധിച്ച പ്രതിഷേധം വിദേശകാര്യ മന്ത്രാലയം ചൈനീസ് സർക്കാരിനെ അറിയിച്ചു. അതിർത്തിയിൽ നിന്നും ചൈനീസ് സേന പൂർണമായും പിൻമാറിയെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് വാസ്തവമല്ലെന്നാണ് ഇന്ത്യ ചൈനയെ അറിയിച്ചത്.
അതിർത്തിയിൽ നിന്നും ചൈനീസ് സൈനികർ പിൻവാങ്ങിയിട്ടുണ്ട്. എന്നാൽ സേനാ പിൻമാറ്റം പൂർണമായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അതിർത്തിയിലെ സമാധാന അന്തരീക്ഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ഇരു രാജ്യങ്ങളുടെ സൈനിക കമാൻഡർമാർ തമ്മിലുള്ള ചർച്ചയിലെ ധാരണകൾ ചൈന പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൽവാൻ താഴ് വര, ഹോട് സ്പ്രിങ്സ്, ഗോഗ്ര പ്രദേശങ്ങളിൽ സൈന്യം പൂർണമായി പിൻവാങ്ങിയെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് ഇന്ത്യ ചൈനയെ അറിയിച്ചിട്ടുള്ളത്.
Sub: Chinese withdrawal from Galwan not completed yet
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.