
ഗാസയിൽ അധികാര തർക്കം. ഹമാസിന്റെ സായുധസേനയും ഡർമഷ് വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 19 പേർ ഡർമഷ് വംശജരും എട്ട് പേർ ഹമാസ് പോരാളികളുമാണ്. ഗാസയിലെ ജോർദാനി ആശുപത്രിക്കടുത്ത് കനത്ത ഏറ്റുമുട്ടലാണ് നടന്നത്. വെടിവയ്പിനെ തുടർന്ന് പ്രദേശവാസികൾ കൂട്ടത്തോടെ പലായനം ചെയ്തു. ഗാസയിലുടനീളം ഹമാസ് സായുധ യൂണിറ്റുകൾ വിന്യസിച്ചിരിക്കുകയാണ്. ഗാസയിലെ അധികാരം ആർക്കെന്നതിനെ ചൊല്ലിയാണ് ഡർമഷ് വിഭാഗവും ഹമാസും തമ്മിലുള്ള ഈ പോരാട്ടം. അതേസമയം, ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടുനിന്നേക്കുമെന്ന് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.