ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കര്‍ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. സംഘത്തിലെ മറ്റൊരു ഭീകരനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഷോപിയാനിലെ സിൻപതർ കെല്ലർ മേഖലയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ആദ്യം കുല്‍ഗാമിലാണ് വെടിവയ്പുണ്ടായത്. പിന്നീട് ഷോപിയാനിലെ വനമേഖലയിലേക്ക് മാറുകയായിരുന്നു. 11 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.