സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 20 വരെ സംസ്ഥാനത്തുടനീളം 2000 വിപണികൾ പ്രവർത്തിക്കും. 13 ഇനം സാധനങ്ങൾ സബ്സിഡിയിൽ ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും വിപണികൾ പ്രവർത്തിക്കുക.
സബ്സിഡിയിൽ വിതരണം ചെയ്യുന്ന സാധനങ്ങളും വിലയും (ബ്രാക്കറ്റിൽ മാർക്കറ്റ് വില): ജയ അരി: 25 രൂപ (35 രൂപ), കുറുവ അരി: 25 രൂപ (34 രൂപ), കുത്തരി: 24 രൂപ (34 രൂപ), പച്ചരി: 23 രൂപ (29 രൂപ), പഞ്ചസാര: 22 രൂപ (39 രൂപ), വെളിച്ചെണ്ണ: 92 രൂപ (205 രൂപ), ചെറുപയർ: 74 രൂപ (94 രൂപ), വൻകടല: 43 രൂപ (76 രൂപ), ഉഴുന്നു ബോൾ: 66 രൂപ (90), വൻപയർ: 45 രൂപ (86), തുവരപ്പരിപ്പ്: 65 രൂപ (95), മുളക് ഗുണ്ടൂർ: 75 രൂപ (145), മല്ലി: 79 രൂപ (90).
English Summary: Coconut oil at Rs 205 and Rs 92; With 13 items subsidized, Consumerfed’s onam market has begun
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.