ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സംഭവത്തില്‍ 40 പേര്‍ അറസ്റ്റിലായി. വഡോദരയിലെ സാവ്‌ലി പട്ടണത്തിലെ പച്ചക്കറി മാർക്കറ്റിലാണ് സംഘര്‍ഷമുണ്ടായത്. മുസ്‌ലിം പള്ളിയിലെ ഉത്സവത്തിനോട് അനുബന്ധിച്ച് തോരണങ്ങള്‍ ക്ഷേത്രത്തിന്റെ സമീപത്ത് കെട്ടിയെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ സംഘര്‍ഷത്തിന് തിരികൊളുത്തിയത്. ക്ഷേത്രത്തിന് സമീപത്ത് കൊടി തോരണങ്ങള്‍ കെട്ടിയത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയതായി ഹിന്ദു സംഘടനകള്‍ പറയുന്നു.
തുടര്‍ന്നുണ്ടായ കല്ലേറിൽ സമീപത്തെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തില്‍ എഫ്‌ഐആർ ഫയൽ ചെയ്യുകയും ഇരുമതവിഭാഗത്തിലെയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പട്രോളിംഗ് നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വഡോദര പൊലീസ് അറിയിച്ചു.
English Summary: Communal violence in Gujarat over mosque festival: 40 people arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.