ജയ്പൂർ: അമ്പത് പൈസ തിരിച്ചടക്കാത്തതിന് ബാങ്ക് ജീവനക്കാർ രാത്രിയിൽ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. ജിതേന്ദ്ര സിങ് എന്നയാളുടെ വീട്ടിലാണ് ജീവനക്കാരെത്തി നോട്ടീസ് പതിപ്പിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് വിവരം റിപ്പോർട്ട് ചെയ്തത്.
നട്ടെല്ലിന് അസുഖ ബാധിതനായ ജിതേന്ദ്രയ്ക്ക് ബാങ്ക് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് അമ്പതുപൈസ അടക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് പതിപ്പിച്ചത്. അതേസമയം, കുടിശ്ശിക തിരിച്ചടക്കാനായി പിതാവ് ബാങ്കിൽ എത്തിയെങ്കിലും അടക്കാന്‍ സമ്മതിച്ചില്ലെന്ന് ജിതേന്ദ്ര പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.