എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ മണ്ഡലം ഉള്‍പ്പെടുന്ന വയനാട്ടില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. അവസാനം മുഖം മിനുക്കലിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ശ്രമം അണിയറയില്‍ സജീവമാകുന്നു.
ആരോപണ വിധേയരെ മാറ്റണമെന്നും ആവശ്യം ശക്തമായതിനെ തുടർന്നാണ് നേതൃമാറ്റത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
തൃശ്ശൂർ മാതൃകയിൽ ജില്ലക്ക് പുറത്തുനിന്നുള്ളവരെയാണ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സണ്ണിജോസഫ് എം എൽ എക്ക് ചുമതല നൽകാനാണ് ധാരണ. വയനാട്ടിൽ നിന്നുള്ള മുതിർന്ന അംഗങ്ങളേയും പരിഗണിക്കുന്നു.പ്രതിസന്ധിയിൽ ഇടപെടണമെന്ന് നേതാക്കൾ കെ പി സി സി മുതിർന്ന നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
വയനാട് ഡിസിസി ട്രഷററർ എന്‍ എം വിജയനും മകനും ജീവനൊടുക്കിയതിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കോൺഗ്രസ് നേതാക്കൾ പ്രതികളാകും. അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുൾപ്പെടുത്തിയത്.മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.