കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ആർഭാടമായ കല്യാണം അടക്കമുള്ള ചടങ്ങുകളിൽ നിന്ന് ജനം പിന്മാറുന്നു. എറണാകുളം കരയോഗത്തിന്റെ ടി ഡി എം ഹാളിൽ ഇന്ന് നടക്കാനിരുന്ന വിവാഹം അടുത്ത ബന്ധുക്കളെ മാത്രം സാക്ഷി നിർത്തി നടത്താൻ തീരുമാനിച്ചതായി കരയോഗം പ്രസിഡണ്ട് പി രാമചന്ദ്രൻ പറഞ്ഞു. ഈ മാസം 31 ന് നടത്താൻ നിശ്ചയിച്ച വിവാഹങ്ങളും ചടങ്ങിലേയ്ക്ക് ഒതുക്കാൻ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്. കരയോഗം നിബന്ധനകൾ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ആളുകൾ തീരുമാനമെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന കൃസ്ത്യൻ തീർഥാടന കേന്ദ്രമായ കലൂർ സെയിന്റ് ആന്റണീസ് പള്ളിയിൽ ചൊവ്വാഴ്ച നടത്തുന്ന നൊവേനയും മറ്റ് കർമങ്ങളും മാറ്റിവെച്ചു. കണ്ണമാലി പള്ളിയിൽ 19 ന് നടക്കേണ്ട നേർച്ച സദ്യയും മാറ്റിവെച്ചു. കടവന്ത്രയിലെ റീജിയണൽ സ്പോർ ട്സ് സെന്ററിൽ നടക്കുന്ന പരിശീലനങ്ങളും മത്സരങ്ങളും ഈ മാസം 31 വരെ നടക്കില്ലെന്നു സെക്രട്ടറി അറിയിച്ചു. ഈ മാസം 22 ന് എറണാകുളത്തു നടക്കാനിരുന്ന കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന കമ്മറ്റി യോഗവും മാറ്റിവെച്ചു.
കല്യാണം അടക്കമുള്ള ചടങ്ങുകൾ മാറ്റിവെക്കുമ്പോൾ പാചകം ‚അലങ്കാരം ‚ലൈറ്റ് ആൻഡ് സൗണ്ട് അടക്കം ഏറ്റിട്ടുള്ളവരുടെ നെഞ്ചിൽ തീയാണ്. ചടങ്ങായി നടത്തുമ്പോൾ ഇവരുടെയെല്ലാം സേവനം നാമമാത്രമായിട്ടായിരിക്കും ഉപയോഗിക്കപ്പെടുക. സംഘടനകളുടെ സമ്മേളനം അടക്കം മാറ്റിവെയ്ക്കുമ്പോൾ ഈ മാസം ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന ലാലൻ പറയുന്നു. സ്ഥിരമായി ചെയ്യുന്ന പള്ളിപെരുന്നാൾ അടക്കമുള്ള ജോലികൾക്ക് മുൻകൂർ തുകപോലും വാങ്ങാറില്ല. ഈ മേഖലയിൽ ജോലി ചെയുന്ന വരും തൊഴിൽരഹിതരായി. ഹോട്ടലുകളിൽ പതിവ് തിരക്ക് അനുഭവപ്പെടുന്നില്ല .ദിവസവും ഭക്ഷണം കഴിക്കാൻ എത്തിയിരുന്നവരിൽ പലരും എത്തുന്നില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ആവശ്യപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സമഗ്രമായ ഒരു പാക്കേജ് തയ്യാറാക്കണമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടൂറിസം സബ് കമ്മിറ്റി കണ്‍വീനര്‍ യു സി റിയാസ് പറഞ്ഞു.
ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നല്‍കിയിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് മോറട്ടോറിയം അനുവദിക്കുകയോ തിരിച്ചടവ് ലഘൂകരിക്കുകയോ ചെയ്യുക, ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നവര്‍ക്കുള്ള പിഴപലിശ ഒഴിവാക്കുക, ജി എസ് ടി റീഫണ്ട് വേഗത്തിലാക്കുക തുടങ്ങിയ അടിയന്തര നടപടികളും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്‌സ് അതോറിട്ടിയും ഫിക്കിയും ചേര്‍ന്ന് മാര്‍ച്ച് 15 വരെ സംഘടിപ്പിച്ചിട്ടുള്ള വിംഗ്‌സ് ഇന്ത്യ 2020ന്റെ ഭാഗമായി വ്യോമയാന മന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ സി ഇ ഓസ് ഫോറത്തിലുണ്ടാകുന്ന തീരുമാനങ്ങള്‍ക്കായി ടൂറിസം മേഖല കാത്തിരിക്കുകയാണെന്ന് യു സി റിയാസ് പറഞ്ഞു. ഗുരുതരമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള ടൂറിസം കടന്നു പോകുന്നത്. ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകരായ ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍ തുടങ്ങിയവര്‍ പ്രതിസന്ധിയെ നേരിടാന്‍ കഴിയാതെ വിഷമിക്കുന്നു. കോവിഡ് 19 വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവ് നിലച്ചിരിക്കുകയാണ്. വിസ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണവും ഇടിഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ മൂലം ആഭ്യന്തര ടൂറിസവും വെല്ലുവിളി നേരിടുകയാണ്. നിരവധി എയര്‍ലൈന്‍ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ്. വിമാന ഇന്ധന നികുതി, എയര്‍പോര്‍ടുകളിലെ പാര്‍ക്കിംഗ്, ലാന്റിംഗ് ചാര്‍ജുകള്‍ തുടങ്ങിയവ കുറക്കണമെന്നാണ് എയര്‍ലൈനുകള്‍ ആവശ്യപ്പെടുന്നതെന്ന് യു സി റിയാസ് ചൂണ്ടിക്കാട്ടി.
English summary: corona virus effect people day today life
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.