മധ്യപ്രദേശിൽ അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 1500 പേർക്ക് വിരുന്നൊരുക്കിയ പ്രവാസിക്കുും കുടുംബാഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നും തിരിച്ചെത്തിയ മധ്യപ്രദേശ് മൊറേന സ്വദേശി സുരേഷിനും 11 കുടുംബാംഗങ്ങൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
മാർച്ച് 17ന് നാട്ടിലെത്തിയ സുരേഷ് 20 ന് അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 1500 പേർക്ക് വിരുന്നൊരുക്കിയിരുന്നു. 25 നാണ് സുരേഷിന് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ നാലു ദിവസങ്ങൾക്കു ശേഷം മാത്രമാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഇയാളുടെ അടുത്ത ബന്ധുക്കളായ 23 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും 11 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.