ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് ഈയാഴ്‌ചതന്നെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) അംഗീകാരം ലഭിച്ചേക്കും. ഇന്ത്യയിൽ നിലവിൽ കോവിഷീൽഡിനുമാത്രമാണ് ഡബ്ല്യുഎച്ച്‌ഒയുടെ അടിയന്തര ഉപയോഗാനുമതിയുള്ളത്. റഷ്യൻ നിർമിത സ്‌പുട്‌നിക് വാക്‌സിനും ഉപയോഗാനുമതി പ്രക്രിയയിലാണ്. കോവിഷീൽഡ് അടക്കം ആറ് വാക്‌സിനാണ് ഡബ്ല്യുഎച്ച്‌ഒയുടെ ഉപയോഗാനുമതിയുള്ളത്. കോവാക്‌സിൻ എടുത്തവർക്ക് വിദേശത്ത് പോകാനും മറ്റുമുള്ള തടസ്സങ്ങൾ അംഗീകാരം കിട്ടുന്നതോടെ മാറും.
കയറ്റുമതി ചെയ്യാനുമാകും. ഡബ്ല്യുഎച്ച്‌ഒ അംഗീകാരം വൈകാതെ ലഭിക്കുമെന്ന് കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കാണ് അറിയിച്ചത്. വാക്‌സിൻ നിലവാരം, സുരക്ഷ, കാര്യക്ഷമത, തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് ഉപയോഗാനുമതി നൽകുന്നത്.
English summary; covaccine will soon receive WHO approval
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.