രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആശങ്ക വർധിപ്പിച്ച് കുതിച്ചുയരുന്നു. വൈറസ് പ്രതിരോധത്തിനായി കടുത്ത നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും തുടരുന്നതിനിടെയും പുതിയ രോഗികളുടെ എണ്ണം വർധിക്കുകയാണ്. 724 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രോഗ ബാധിതരിൽ 47 പേർ വിദേശികളാണ്. ഇതുവരെ 18 പേർ രോഗം ബാധിച്ച് മരിച്ചു. കർണാടകയിലാണ് ഏറ്റവുമൊടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. അറുപതുകാരനാണ് മരിച്ചത്. സംസ്ഥാനത്തിതുവരെ 62 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ രീതി തുടരുകയാണെങ്കിൽ അടുത്ത 17 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 10, 000 കടക്കുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ കർണാടകയിലും രോഗബാധിതരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയിൽ 147 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് അഞ്ചു പേർ മരിച്ചു. ആന്ധ്രാപ്രദേശ്-12, തമിഴ്നാട്-29, തെലങ്കാന‑45, ഗുജറാത്ത്-43, രാജസ്ഥാൻ‑41, ഉത്തർപ്രദേശ്-41, ഡൽഹി-39, പഞ്ചാബ്-38, ഹരിയാന‑30 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ കണക്ക്. മധ്യപ്രദേശ്- 20 ലഡാക്ക്, ജമ്മു ആന്റ് കശ്മീർ എന്നിവിടങ്ങളിൽ 13 വീതവും പശ്ചിമ ബംഗാളിൽ 10 പുതുച്ചേരി, മിസോറം, മണിപ്പൂർ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗോവ‑മൂന്ന്, ഛണ്ഡിഗഢ്-ഏഴ്, ഛത്തീസ്ഗഢ്-ആറ്, ഉത്തരാഖണ്ഡ്- അഞ്ച്, ഹിമാചൽ പ്രദേശ്-മൂന്ന്, ഒഡിഷ‑രണ്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗ ബാധിതരുടെ എണ്ണം.
കോവിഡ് 19 വൈറസ് ബാധയിൽ ലോകത്ത് ഇതുവരെ മരണം 25,045. രോഗബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. രണ്ടുദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേർക്ക് രോഗം പുതുതായി ബാധിച്ചു. 1.28.706 പേർ രോഗത്തിന്റെ പിടിയിൽനിന്നും മുക്തരായപ്പോൾ 3,99,192 പേർ നിലവിൽ ചികിത്സയിലാണ്. രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് യുഎസ്എ ഒന്നാമതെത്തി. യുഎസിൽ 85,762 പേർക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്.
English Summary: Covid death rate in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.